2012 ജൂലൈ 24, ചൊവ്വാഴ്ച

മഴക്കവിത

ആദ്യം നനുത്ത ചാറ്റല് മഴയായ് വന്നു
അയയില് ഉണങ്ങുന്ന കുഞ്ഞുടുപ്പിനെ
ചെറുങ്ങനെ നനയിച്ച്
പായയില് അലസമുറങ്ങുന്ന
വറ്റല്ക്കുഞ്ഞുങ്ങളുടെ കണ്ണ് നനയിച്ച്
ഇളവെയിലിനെ ആട്ടിയോടിക്കാന് നോക്കി
ഇലച്ചാര്ത്തുകളെ തൊട്ടു തലോടി
ചെമ്പരത്തിപ്പൂവിന് ചെറുമുത്തം നല്കി
പിന്നീട് അല്പം കൂടി ശക്തിയില് ഈ മഴ
ബാല്യകുതൂഹലങ്ങളെ ചെറുകടലാസുതോണിയാക്കി
ഒഴുക്കാന് പാകത്തില്
ഇടയ്ക്കൊന്നു പരുങ്ങി നിന്നും വീണ്ടും ഓടിവന്നും
പൊന്നോണപ്പൂക്കളം അലങ്കോലപ്പെടുത്തിയും
വീണ്ടും വന്നതോ
ആലിപ്പഴങ്ങള് കോരിചൊരിഞ്ഞ്
കോള്മയിര് കൊള്ളിച്ച്
പാദങ്ങളെ ഇക്കിളിയാക്കി
മുടിയിലെ മെഴുക്കിളക്കി
ചറുപിറെ വീണ മാമ്പഴങ്ങളെ കഴുകി
പിന്നീട് ആര്ത്തലച്ച്
ഇടിമിന്നലിനേയും കാറ്റിനെയും ഒപ്പം കൂട്ടി
പേടിപ്പിച്ചു വിറപ്പിച്ച്
തോരാതെ തിമിര്ത്തു പെയ്ത്
കുടയില് തട്ടിത്തെറിച്ച്
തെങ്ങോല തലപ്പുകളിലാലോലമാടി
ഓട്ടുപുരപ്പുറത്തു തല്ലിയലച്ച്
കൂരയില് ചോര്ന്നൊലിച്ച്
പുഴ നിറച്ച്, തേവരെ ആറാടിച്ച്
എല്ലാം കഴിഞ്ഞ്
ഇലചാര്തുകളില് നിന്ന്
നേര്ത്ത സംഗീതമായ് ഇറ്റിറ്റു വീണ്
ഈ മഴ , എന് ഹൃദയത്തില് തേന്മഴ !

2012 ജൂൺ 27, ബുധനാഴ്‌ച

മുറിവിന്റെ നൊമ്പരം 

 

നെറ്റിയില്‍.......

സ്വര്ണ്ണക്കുമിളകള്മിന്നുന്ന പട്ടം

ചാരുതയോലുന്ന വെണ്ചാമരങ്ങള്

പീലിനിരത്തിയ ആലവട്ടങ്ങള്

വെള്ളിയലുക്കുകള്തുള്ളിക്കളിക്കുന്ന വര്ണ്ണക്കുടകളും

നിന്നെ കെട്ടിയെഴുന്നള്ളിച്ചു വരുന്ന കാഴ്ച

എത്ര മനോന്ജം!

പഞ്ചാരിമേളതിന്റെ താളത്തിനൊപ്പം

വമ്പന്ചെവികളും തുമ്പിയുമാട്ടിയാല്

തീരുന്നതാണോ മര്ത്ത്യന്റെ -

കുന്തമുന തീര്ത്തുള്ള കൊടും വേദന?

ഹേ....കരിവരാ
ഉഷ്ണപാതകള്താണ്ടി

നീയെത്ര നേരം...എത്ര ദൂരം

വലഞീ വേഷം കെട്ടാന്‍ ?

അതല്ലെന്കില്

കെട്ടിപ്പൂട്ടിയനങ്ങീടാനാവാതെയാ വണ്ടിയില്

എത്ര നേരം ഒറ്റനില്പ്പില്നിന്നു ?

അഞ്ചാറു തണ്ണി മത്തന്മതിയോയീ-

മേടചൂടിന്റെ ദാഹം മാറ്റാന്‍ ?

ഹേ ....വമ്പാ

നിന്റെ കണ്ണ് നിറഞ്ഞു തുളുംപുന്നല്ലോ...!

ഉത്സവ ലഹരിയില്ആറാടി നില്ക്കുന്നവര്ക്കോ

കല്വിളക്കിന്റെ തിരിനാളങ്ങള്ക്കോ
എന്തിനധികം.....?

പഞ്ചഭൂതങ്ങള്ക്കോ....സപ്തര്ഷികള്ക്കോ

ത്രിമൂര്ത്തികള്ക്കു പോലുമേ അറിയുന്നുണ്ടോ

നിന്റെ ബലിഷ്ഠപാദങ്ങളില്

ചങ്ങലക്കണ്ണികള്കീറിവെടിച്ച

മുറിവിന്റെ നൊമ്പരം ...???

2012 ജൂൺ 2, ശനിയാഴ്‌ച

Kurumkavithakal-3

കളിവിളക്കുതെളിഞ്ഞു, വാദ്യമേളം മുഴങ്ങി
കഥയിതു കാലകേയവധമോ, കുചേല വൃത്തമോ
കളിയല്ലമ്പല മുറ്റത്താരുമില്ലയിന്നീ-
ക്കളി കാണുന്നിതോരരയാല്‍മുത്തശ്ശനത്രേ !
 
 
പെട്ടെന്ന് പൊട്ടി വീണ മഴയില്‍
ഒട്ടൊന്നു പരിഭവിച്ചോടിയ
കൊച്ചു കൂട്ടുകാരിയെക്കാത്ത്
മാഞ്ചോട്ടില്‍ മധുരമാമ്പഴങ്ങള്‍
 
 
സ്വേദരേണുക്കള്‍
മിന്നും സുന്ദരകപോലം
മുത്തണി കണ്ണാടി

2012 മേയ് 22, ചൊവ്വാഴ്ച

ആണ്മരം 

വേര് കൊണ്ട്
പൂഴിമണ്ണിനെ
ഇക്കിളിപ്പെടുത്തി
ഗൌരവത്തില്‍
തല ഉയര്‍ത്തി     
ആകാശം  നോക്കി
ശാഖകള്‍
ഗര്‍വില്‍ ഇടംവലം
ഇളക്കി
ഇടയ്ക്കൊരു       
പൂങ്കണ്ണിറുക്കി
കനികള്‍കൊണ്ട്
പന്താടി
കാറ്റിനെ നെഞ്ചോടടക്കി
മഴച്ചാര്‍ത്തില്‍
കുളിച്ചൊരുങ്ങി
ഒരു ആണ്മരം


2012 മേയ് 20, ഞായറാഴ്‌ച

മുത്തണിമാലയും  മുക്കുത്തിത്തിക്കവും
വെ
ണ്‍കങ്കണങ്ങളും ശുഭ്രമാം ചേലയും ചേര്‍ന്നിങ്ങിണങ്ങിക്കിടപ്പതുണ്ടിമ്മട്ടിലാ-
രുമേ തെല്ലോന്നസൂയപ്പെട്ടു പോകുമേ
മിന്നിത്തിങ്ങുന്നൊരൂഞ്ഞാല്‍ക്കസേരയെ
തെല്ലു നാണിപ്പിക്കുന്നീവെണ്മനോഹരി !

(പ്രചോദനം :എന്റെ കസിന്റെ പ്രൊഫൈല്‍ ഫോട്ടോ)

2012 മേയ് 19, ശനിയാഴ്‌ച

Kurumkavithakal-2

അദ്ഭുത സ്വര്‍ണക്കുടങ്ങളേലസ്സുകളില്‍ 
നവരത്ന ഖചിതമാം മോതിരങ്ങളില്‍
ജപിച്ചിട്ടു, ദുരാഗ്രഹങ്ങള്‍


Kadalaasuthoni

ഒരു കൊച്ചു കട്ടുറുമ്പ് തുഴയുന്ന തോണി
എന്റെ പഴയ കടലാസ് തോണി
ഇന്നെന്‍ മുന്നില്‍ ഒഴുകിയെത്തി
എന്നോട് കിന്നാരം ചൊല്ലി
എന്റെ ബാല്യ കുതൂഹലങ്ങള്‍
എന്‍ കൊഞ്ചലുകള്‍ , ചെറു നൊമ്പരങ്ങള്‍
എന്നിലെ എന്നെയറിഞ്ഞ തോണി
എന്‍ പിഞ്ചു കൈ തന്‍ നനുത്ത സ്പര്‍ശം
എന്നെന്നും നെഞ്ചോട്‌ ചേര്‍ത്ത തോണി