2012 മേയ് 22, ചൊവ്വാഴ്ച

ആണ്മരം 

വേര് കൊണ്ട്
പൂഴിമണ്ണിനെ
ഇക്കിളിപ്പെടുത്തി
ഗൌരവത്തില്‍
തല ഉയര്‍ത്തി     
ആകാശം  നോക്കി
ശാഖകള്‍
ഗര്‍വില്‍ ഇടംവലം
ഇളക്കി
ഇടയ്ക്കൊരു       
പൂങ്കണ്ണിറുക്കി
കനികള്‍കൊണ്ട്
പന്താടി
കാറ്റിനെ നെഞ്ചോടടക്കി
മഴച്ചാര്‍ത്തില്‍
കുളിച്ചൊരുങ്ങി
ഒരു ആണ്മരം


2012 മേയ് 20, ഞായറാഴ്‌ച

മുത്തണിമാലയും  മുക്കുത്തിത്തിക്കവും
വെ
ണ്‍കങ്കണങ്ങളും ശുഭ്രമാം ചേലയും ചേര്‍ന്നിങ്ങിണങ്ങിക്കിടപ്പതുണ്ടിമ്മട്ടിലാ-
രുമേ തെല്ലോന്നസൂയപ്പെട്ടു പോകുമേ
മിന്നിത്തിങ്ങുന്നൊരൂഞ്ഞാല്‍ക്കസേരയെ
തെല്ലു നാണിപ്പിക്കുന്നീവെണ്മനോഹരി !

(പ്രചോദനം :എന്റെ കസിന്റെ പ്രൊഫൈല്‍ ഫോട്ടോ)

2012 മേയ് 19, ശനിയാഴ്‌ച

Kurumkavithakal-2

അദ്ഭുത സ്വര്‍ണക്കുടങ്ങളേലസ്സുകളില്‍ 
നവരത്ന ഖചിതമാം മോതിരങ്ങളില്‍
ജപിച്ചിട്ടു, ദുരാഗ്രഹങ്ങള്‍


Kadalaasuthoni

ഒരു കൊച്ചു കട്ടുറുമ്പ് തുഴയുന്ന തോണി
എന്റെ പഴയ കടലാസ് തോണി
ഇന്നെന്‍ മുന്നില്‍ ഒഴുകിയെത്തി
എന്നോട് കിന്നാരം ചൊല്ലി
എന്റെ ബാല്യ കുതൂഹലങ്ങള്‍
എന്‍ കൊഞ്ചലുകള്‍ , ചെറു നൊമ്പരങ്ങള്‍
എന്നിലെ എന്നെയറിഞ്ഞ തോണി
എന്‍ പിഞ്ചു കൈ തന്‍ നനുത്ത സ്പര്‍ശം
എന്നെന്നും നെഞ്ചോട്‌ ചേര്‍ത്ത തോണി

Kurumkavithakal 

അമ്മയുടെ വിരല്‍തുമ്പു

തിരഞ്ഞ കുട്ടിക്ക്


ആയയുടെ സാരിത്തുമ്പ്.

 

ഇന്നും
ഇലയിട്ടു ചോറ് വിളമ്പി
നടവഴി ശൂന്യം.

 

തിമിര്‍ത്തു പെയ്യാനോങ്ങിയ
മഴയെതടഞ്ഞ്
ഒരിള വെയില്‍പ്പുഞ്ചിരി !

 

അച്ചിങ്ങ വണ്ടി
ഓടിച്ചയുണ്ണിയ്ക്ക്
ഇപ്പോള്‍ Lamborghini

 

ഉണ്ണിയെറിഞ്ഞൊരു
സ്വര്‍ണക്കിങ്ങിണി
കൊന്നമരത്തിനു പൂവാട

 

കൊച്ചുമരച്ചില്ലയില്‍
ഊഞ്ഞാല്‍
പച്ചിലപ്പാമ്പ്

മുറത്തില്‍,
മോഹങ്ങളെ കെട്ടിയിട്ടു ചുവപ്പ് നൂലില്‍,
ബീഡി തെറുപ്പുകാരന്‍.

 

കതിര്‍ചൂടി പാടം
കാറ്റില്‍
മോഹിനിയാട്ടം.